എല്ലാവർക്കും അവരുടെ അർഹമായ അവകാശം ലഭിക്കുമെന്നും പ്രധാനമന്ത്രിയുടെ വാഗ്ദാനം
പശ്ചിമ ബംഗാളിലെ സാമ്പത്തിക ദുർവിനിയോഗത്തിനും നിയമവാഴ്ചയുടെ പരാജയത്തിനുമെതിരെ തൃണമൂൽ കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരൻ്റി. പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ആറ് വാഗ്ദാനങ്ങൾ നൽകിയാണ് അദ്ദേഹം രംഗത്തുവന്നത്.
ഏപ്രിൽ 23 ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഹാൽദിയയിൽ നടന്ന ഒരു റാലിയിൽ സംസാരിക്കവെ, പശ്ചിമ ബംഗാളിൽ അധികാരത്തിൽ വന്നാൽ നിയമവാഴ്ച സ്ഥാപിക്കുമെന്നും ഭരണത്തിൽ സുതാര്യത കൊണ്ടുവരുമെന്നും എല്ലാ അഴിമതി കേസുകളും അന്വേഷിക്കുമെന്നും നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തു.”ബിജെപി ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. എല്ലാവർക്കും അവരുടെ അർഹമായ അവകാശം ലഭിക്കും, ഇതാണ് മോദിയുടെ വാഗ്ദാനവും,” അദ്ദേഹം തന്റെ ആറ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.









