വായുവില്‍ നിന്ന് പെട്രോളും ഡീസലും ഉല്‍പ്പാദിപ്പിച്ച് ജപ്പാന്‍, ഇന്ത്യയുടെ സകല പ്രശ്‌നങ്ങളും തീര്‍ക്കുന്ന കണ്ടുപിടിത്തം

'കാറ്റില്‍' നിന്ന് പെട്രോളും, ഡീസലും. ലോകത്തെ ഞെട്ടിച്ച് ജപ്പാന്‍ കണ്ടുപിടിത്തം. വ്യാവസായികമായി വികസിപ്പിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയുടെ തലവര തന്നെ മാറും. ഒരുത്തന്റെയും മുന്നില്‍ കൈനീട്ടേണ്ടി വരില്ല.E-Fuel Invention Japan: ലോകത്തിന് മുന്നില്‍ ആദ്യമായി സിന്തറ്റിക് ഇന്ധന പ്ലാന്റ് യഥാര്‍ത്ഥ്യമാക്കി ഞെട്ടിച്ചിരിക്കുകയാണ് ജപ്പാന്‍. കേള്‍ക്കുമ്പോള്‍ ഒരു സയന്‍സ് ഫിക്ഷന്‍ സിനിമ പോലെ തോന്നിയേക്കാം. പക്ഷെ സത്യമാണ്. വായുവില്‍ നിന്ന് നേരിട്ട് പെട്രോളും, ഡീസലും, ജെറ്റ് ഇന്ധനവും എല്ലാം നിര്‍മ്മിക്കാന്‍ സാധിക്കുന്ന കണ്ടുപിടിത്തമാണ് ജപ്പാന്‍ നടത്തിയിരിക്കുന്നത്. ലോകത്തിന്റെ തലവര തന്നെ മാറ്റിയേക്കാവുന്ന ഒരു കണ്ടുപിടിത്തം. ഇന്ത്യയെ സംബന്ധിച്ച് രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായി ഈ ജപ്പാന്‍ കണ്ടുപിടിത്തം മാറാം.
സിന്തറ്റിക് ഫ്യൂവല്‍

ജാപ്പനീസ് ഊര്‍ജ്ജ ഭീമനായ ENEOS ന്റെ നേതൃത്വത്തിലാണ് പുതിയ കണ്ടുപിടിത്തം. ഇ-ഇന്ധനങ്ങള്‍ (സിന്തറ്റിക് പെട്രോളും ഡീസലും) ആണ് ഈ കണ്ടുപിടിത്തത്തിന്റെ ഹൈലൈറ്റ്. നമ്മുക്ക് ചുറ്റുമുള്ള വായു ശേഖരിച്ച്, അതില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2) വലിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. ഇതിനായി ഡയറക്ട് എയര്‍ ക്യാപ്ചര്‍ (DAC) ഉപയോഗിക്കുന്നു. തുടര്‍ന്ന് പുനഃരുപയോഗ ഊര്‍ജ്ജം ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഹൈഡ്രജനുമായി ഇത് സംയോജിപ്പിക്കും. ഒപ്പം അവയെ ദ്രാവക ഹൈഡ്രോകാര്‍ബണുകളാക്കി മാറ്റും.ലോകത്തിന്റെ തലവര മാറ്റുന്ന കണ്ടെത്തല്‍

ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഇന്ധനം 'ഡ്രോപ്പ്-ഇന്‍' ഇന്ധനങ്ങള്‍ എന്നറിയപ്പെടുന്നു. ഇവ് പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങള്‍ക്കു സമാനമാണ്. അതിനാല്‍ തന്നെ പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളില്‍ യാതൊരു മാറ്റവും വരുത്താതെ തന്നെ ഉപയോഗിക്കാം. ഈ കണ്ടുപിടിത്തം വ്യാവസായിക തലത്തില്‍ വികസിപ്പിക്കാന്‍ സാധിച്ചാല്‍ ലോകത്തിന്റെ തലവര രന്നെ മാറാം.

ഇന്ത്യയ്ക്ക് മികച്ച നേട്ടം

നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന എണ്ണയാണ്. ഊര്‍ജ്ജ ആവശ്യകതയുടെ 85- 90% ഇറക്കുമതിയെ ആഗ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഈ കണ്ടുപിടിത്തം മികച്ച നേട്ടമാകും. രാജ്യം മറ്റു ഇന്ധന സ്രോതസുകള്‍ വികസിപ്പിക്കാനായി ശതകോടികള്‍ ചെലവഴിക്കുന്ന സമയത്താണ് പുതിയ കണ്ടുപിടിത്തം.

ഇത്തരമൊരു കണ്ടുപിടിത്തം വികസിപ്പിക്കുന്നതു വഴി ഇന്ത്യയ്്ക്ക് എണ്ണ ഇറക്കുമതി ബില്ലില്‍ സമൂലമായ കുറവ് കണ്ടെത്താന്‍ സാധിക്കും. ലോകം അസംസ്‌കൃത എണ്ണയ്ക്കായി മറ്റു മേഖലകളെ ആശ്രയിക്കുന്നതു തന്നെ ഒഴിവാക്കാന്‍ സാധിക്കും. ഇന്ത്യയെ സംബന്ധിച്ച് പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. വെള്ളം, സോളാര്‍, കാറ്റ്, എന്നിവയ്കക്ക് പുറമേ വായുവില്‍ നിന്നു കൂടി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയുടെ സാധ്യതകള്‍ അനന്തമാകും.

ഇന്ത്യയുടെ ആശ്രയത്വം കുറയ്ക്കാം

നിലവില്‍ ഇന്ത്യ എണ്ണയ്ക്കായി മാറ്റു രാജ്യങ്ങളെ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. വായുവില്‍ നിന്ന് ഇന്ധനം ഉല്‍പ്പാദനിപ്പിക്കാന്‍ കഴിയുന്നത് ആഗോള എണ്ണവില മാറ്റങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. 2070 ഓടെ നെറ്റ് സീേറാ കാര്‍ബണ്‍ ലക്ഷം കൈവരിക്കാനും ഇത് ഇന്ത്യയ്ക്ക് ഊര്‍ജ്ജം പകരും.
ഈ സിന്തറ്റിക് ഇന്ധനം നിലവിലുള്ള അന്തരീക്ഷ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുനഃരുപയോഗം ചെയ്യുന്നു. അതായത് ഈ ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങള്‍ ഫലത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആയിരിക്കും. അതിനാല്‍ തന്നെ ഇന്ത്യയെ അതിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ വളരെ വേഗത്തില്‍ കൈവരിക്കാന്‍ സഹായിക്കും.

നിരത്തിലെ വാഹനങ്ങള്‍ക്കും അനുയോജ്യം

നിലവില്‍ ഇന്ത്യ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇവി, എഥനോള്‍, ഹൈഡ്രജന്‍ ഇന്ധനം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നു. ഇവയെല്ലാം ചെലവേറിയ മാര്‍ഗങ്ങളാണ്. ഇവ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ വാഹനങ്ങഴില്‍ വലിയ അഴിച്ചുപണികള്‍ നടത്തേണ്ടി വരും. ഇതും ചെലവ് കൂട്ടും. എന്നാല്‍ നിലവിലെ കണ്ടുപിടത്തം വാഹനങ്ങളില്‍ ഒരു മാറ്റവും വരുത്താതെ തന്നെ അവ ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ്. ഇന്ധന വിതരണത്തിനായി ഇന്ത്യയ്ക്ക് അതിന്റെ നിലവിലെ പൈപ്പ് ലൈനുകളും, ടാങ്കുകളും, സാധാരണ ഫ്യുവല്‍ പമ്പുകളും തന്നെ ഉപയോഗിക്കാനും സാധിക്കും.

കൃത്യസമയത്തെ കണ്ടുപിടിത്തം

ജപ്പാന്റെ കണ്ടുപിടിത്തം 2 ഘട്ടങ്ങളെ സൂചിപ്പിക്കുന്നു. ആദ്യം ഘട്ടം വായുവില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പിടിച്ചെടുക്കുന്നതാണ്. രണ്ടാം ഘട്ടം പുനഃരുപയോഗ ഊര്‍ജ്ജം ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഹൈഡ്രജനുമായി അവ സംയോജിപ്പിക്കുന്നതാണ്. ഇന്ത്യ ഇതിനകം ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യം പ്രഖ്യാപിക്കുകയും, വളരെയധികം ചെലവഴിക്കുകയും ചെയ്തു കഴിഞ്ഞു. അതിനാല്‍ രണ്ടാംഘട്ടത്തിന് ഇന്ത്യ ഏറെക്കുറെ സജ്ജമായി കൊണ്ടിരിക്കുന്നു.

സൗരോര്‍ജ്ജ/ കാറ്റ് ഊര്‍ജ്ജ ഹൈഡ്രജന്‍ ശേഷി ജാപ്പനീസ് കാര്‍ബണ്‍-ക്യാപ്ചര്‍ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നത് വഴി ഇന്ത്യയ്ക്ക് സിന്തറ്റിക് ഇന്ധനങ്ങളുടെ ആഗോള ഉല്‍പാദന കേന്ദ്രമായി മാറാന്‍ കഴിഞ്ഞേക്കും.

അതേസമയം കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പെട്ടെന്നു കഴിഞ്ഞു. പക്ഷെ ഈ കണ്ടുപിടിത്തം സ്‌കെയില്‍ ചെയ്യുക എന്നു പറയുന്നത് അത്ര എളുപ്പമല്ല. സാങ്കേതികവിദ്യ പ്രവര്‍ത്തന സജ്ജമാണ്. പരീക്ഷണങ്ങളും വിജയം തന്നെ. പക്ഷെ ഇനിനായി വലിയ നിക്ഷേപം ആവശ്യമാണ്. വാണിജല്‍ അടിസ്ഥാനത്തില്‍ ഇത് ഗുണകരമാകുമോ എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു ഗ്യാരണ്ടിയും കൂടാതെ ഇത്തരമൊരു കണ്ടുപിടിത്തത്തിന് ആര് പണമുടക്കും എന്നതെല്ലാം ആശങ്കയാണ്. ഉല്‍പാദനച്ചെലവ് അവിശ്വസനീയമാംവിധം ഉയര്‍ന്നതായിരിക്കും.

Top News from last week.