പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ ചൈനയില്‍, ഉന്നതരുമായി കൂടിക്കാഴ്ച നടത്തി

ബീജിംഗ്/ഇസ്ലാമാബാദ്: ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം ലഭിച്ച ചൈന സന്ദര്‍ശിച്ച് പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍. വെള്ളിയാഴ്ച ഉന്നത ചൈനീസ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. സമസ്ത മേഖലകളിലുമുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള മാര്‍?ഗം തേടിയാണ് മുനീര്‍ ചൈനയിലെത്തിയത്. വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്, ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ഷാങ് യൂക്സിയ, വിദേശകാര്യ മന്ത്രി വാങ് യി എന്നിവരുമായി മുനീര്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് മെയ് 7 ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമുള്ള മുനീറിന്റെ ആദ്യ ചൈന സന്ദര്‍ശനമാണിത്. സംഘര്‍ഷത്തിനിടെ, പാകിസ്ഥാന്‍ ചൈന വിതരണം ചെയ്ത വിപുലമായ സൈനിക ഉപകരണങ്ങള്‍ ഉപയോഗിച്ചു. നേരത്തെ അമേരിക്കയിലേക്കും മുനീര്‍ സന്ദര്‍ശനം നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപിനെ കാണുകയും അമേരിക്കയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ അമേരിക്ക സന്ദര്‍ശിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുയമായി ദാര്‍ കൂടിക്കാഴ്ച നടത്തും. ഷാങ്ഹായ് സഹകരണ സംഘടനയുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ദാര്‍ ജൂലൈ 14 ന് ചൈനയിലെത്തിയിരുന്നു. പാകിസ്ഥാന്‍ സായുധ സേനയെ ചൈനീസ് നേതൃത്വം പ്രശംസിച്ചുവെന്ന് പാകിസ്ഥാന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഉഭയകക്ഷി ഇടപെടലിന്റെ ആഴത്തില്‍ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിക്കുകയും പരമാധികാര സമത്വം, ബഹുമുഖ സഹകരണം, പ്രാദേശിക സ്ഥിരത എന്നിവയ്ക്കുള്ള പങ്കിട്ട പ്രതിബദ്ധത ആവര്‍ത്തിച്ചു

 

Top News from last week.

Latest News

More from this section