വിശകലനം ചെയ്ത 863 സ്ഥാനാർത്ഥികളിൽ 324 പേർ തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 201 പേർക്കെതിരെ അതീവ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 38 ശതമാനം പേർ ക്രിമിനൽ കേസ് പ്രതികളാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി 863 സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലം വിശകലനം ചെയ്ത ശേഷമാണ് ശനിയാഴ്ച റിപ്പോർട്ട് പുറത്തുവിട്ടത്. സ്ഥാനാർത്ഥികളിൽ 39 ശതമാനം പേർ കോടീശ്വരന്മാരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിശകലനം ചെയ്ത 863 സ്ഥാനാർത്ഥികളിൽ 324 പേർ തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 201 പേർക്കെതിരെ അതീവ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ 928 സ്ഥാനാർത്ഥികളിൽ 355 പേർക്കായിരുന്നു ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നത്.അന്ന് 167 പേർക്കെതിരെയായിരുന്നു ഗുരുതരമായ കേസുകൾ പാർട്ടികൾ തിരിച്ചുള്ള കണക്കുകൾ
പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരെ മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ 85 സ്ഥാനാർത്ഥികളിൽ 72 പേർക്കും ക്രിമിനൽ കേസുകളുണ്ട്. ബിജെപിയുടെ 93 സ്ഥാനാർത്ഥികളിൽ 59 പേരും സിപിഐഎമ്മിന്റെ 77 സ്ഥാനാർത്ഥികളിൽ 51 പേരും കേസുകളിൽ പ്രതികളാണ്. മുസ്ലിം ലീഗിന്റെ (IUML) 25 സ്ഥാനാർത്ഥികളിൽ 21 പേർക്കും സിപിഐയുടെ 24 സ്ഥാനാർത്ഥികളിൽ 13 പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്.
ഗുരുതരമായ ക്രിമിനൽ കേസുകളുടെ കാര്യത്തിൽ കോൺഗ്രസിൻ്റെ 60 പേരും ബിജെപിയുടെ 39 പേരും സിപിഐഎമ്മിൻ്റെ 21 പേരും മുസ്ലിം ലീഗിന്റെ 13 പേരും സിപിഐയുടെ 2 പേരും ഉൾപ്പെടുന്നു.
ക്രൂരമായ കുറ്റകൃത്യങ്ങളും കോടതി നിർദ്ദേശങ്ങളും
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ 15 സ്ഥാനാർത്ഥികൾക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾക്കെതിരെ ആവർത്തിച്ചുള്ള ബലാത്സംഗ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാല് പേർക്കെതിരെ കൊലപാതകക്കേസും 13 പേർക്കെതിരെ കൊലപാതക ശ്രമത്തിനുള്ള കേസുകളും നിലവിലുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർത്ഥികളായി തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ കർശന നിർദ്ദേശങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഗൗരവമായി എടുക്കുന്നില്ലെന്ന് എഡിആർ നിരീക്ഷിച്ചു.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുക്കുന്നതിന് വ്യക്തമായ കാരണം ബോധിപ്പിക്കണമെന്ന് 2020 ഫെബ്രുവരി 13-ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ജനപ്രീതി, സാമൂഹിക സേവനം, രാഷ്ട്രീയ പ്രേരിതമായ കേസുകൾ തുടങ്ങിയ അടിസ്ഥാനരഹിതമായ കാരണങ്ങൾ പറഞ്ഞാണ് പാർട്ടികൾ ഇതിനെ പ്രതിരോധിക്കുന്നത്. തകർന്ന പശ്ചാത്തലമുള്ളവരെ രംഗത്തിറക്കാൻ ഇതൊന്നും ശക്തമായ കാരണങ്ങളല്ലെന്ന് എഡിആർ വ്യക്തമാക്കി.
പണക്കൊഴുപ്പിന്‍റെ തിരഞ്ഞെടുപ്പ്
വിശകലനം ചെയ്ത സ്ഥാനാർത്ഥികളിൽ 339 പേർ കോടീശ്വരന്മാരാണ്. ഇതിൽ കോൺഗ്രസിൽ നിന്ന് 61 പേരും ബിജെപിയിൽ നിന്നും സിപിഐഎമ്മിൽ നിന്നും 52 പേർ വീതവുമുണ്ട്. മുസ്ലിം ലീഗിൽ 21 പേരും സിപിഐയിൽ 12 പേരും ഒരു കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ളവരാണ്. വിശകലനം ചെയ്ത സ്ഥാനാർത്ഥികളുടെ ആകെ ആസ്തി 2,403 കോടി രൂപയാണ്.ഒരു സ്ഥാനാർത്ഥിയുടെ ശരാശരി ആസ്തി 2.78 കോടി രൂപയായി വർദ്ധിച്ചു. 2021-ൽ ഇത് 1.69 കോടി രൂപയായിരുന്നു. തിരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനം വ്യക്തമാണെന്നും പ്രമുഖ പാർട്ടികളെല്ലാം സമ്പന്നർക്ക് സീറ്റ് നൽകുന്നതിൽ താൽപ്പര്യം കാണിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.









