ഇന്ത്യന്‍ മനങ്ങള്‍ കീഴടക്കിയ ബാറ്റയുടെ 131 വര്‍ഷത്തിന്റെ ചരിത്രം

ഒരുകാലത്ത് ഇന്ത്യക്കാര്‍ക്ക് പാദരക്ഷകള്‍ എന്നു പറഞ്ഞാല്‍ അതു ബാറ്റയായിരുന്നു. കുറഞ്ഞ വിലയും, മികച്ച ക്വാളിറ്റിയും ബാറ്റയെ ജനപ്രിയമാക്കി എന്നു പറയുന്നതാകും. 131 വര്‍ഷത്തിന്റെ ചരിത്രംഫുട്വെയര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബാറ്റ. പലരും കരുതുന്നത് ബാറ്റ ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് ആണെന്നാണ്. എന്നാല്‍ അതു തെറ്റാണ്. വിദേശ മണ്ണില്‍ വേരുകളുള്ള ഇന്ത്യന്‍ മനങ്ങള്‍ കീഴടക്കിയ ഒരു ബ്രാന്‍ഡാണ് ബാറ്റ.ആഗോള ഫുട്‌വെയര്‍ കമ്പനിയായ ബാറ്റയ്ക്കു കീഴില്‍ ബാറ്റ ഇന്ത്യഎന്ന ഉപബ്രാന്‍ഡാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ബാറ്റ ഏത് രാജ്യത്തു നിന്നാണ് ഉത്ഭവിച്ചതെന്നും, എന്തുകൊണ്ടാണ് ഈ ബ്രാന്‍ഡ് ഇന്ത്യയുടെ വികാരമായി മാറിയതെന്നും അറിയാന്‍ വായന തുടരുക.
131 വര്‍ഷത്തിന്റെ ചരിത്രം
ഏകദേശം 131 വര്‍ഷത്തിന്റെ മികച്ച പൈതൃകമുള്ള ബ്രാന്‍ഡാണ് ബാറ്റ. 1894 -ല്‍ അന്റോണിന്‍ ബാറ്റ, സഹോദരന്‍ ടോമാസ് ബാറ്റ, സഹോദരി അന്ന ബറ്റോവ എന്നിവര്‍ക്കൊപ്പമാണ് ബാറ്റ കോര്‍പ്പറേഷന്‍ ആരംഭിച്ചത്. ഇതിന്റെ ഉപോല്‍പ്പന്നമാണ് ബാറ്റ ഇന്ത്യ. പാദരക്ഷകള്‍, വസ്ത്രങ്ങള്‍, മറ്റ് ഫാഷന്‍ ആക്സസറികള്‍ എന്നി്ങ്ങനെ നീളുന്നു കമ്പനിയുടെ അതുല്യമായ ഉല്‍്പ്പന്ന നിര.
ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന ബാറ്റയുടെ വേരുകള്‍ സ്വിറ്റസര്‍ലന്‍ഡിലാണ്. അതെ ബാറ്റ ഒരു സ്വിസ് കമ്പനിയാണ്. ടി. & എ. ബാറ്റ ഷൂ കമ്പനി എന്നായിരുന്നു ആദ്യ പേര്. പിന്നീടിത് ബാറ്റ എന്ന പരിമണിക്കുകയായിരുന്നു. ലോകമെമ്പാടും 6,000 ത്തിലധികം റീട്ടെയില്‍ സ്റ്റോറുകളും, 1,00,000 ഏറെ സ്വതന്ത്ര ഡീലര്‍മാരും, ഫ്രാഞ്ചൈസികളും കമ്പനിക്കുണ്ട്.

ബാറ്റയുടെ സ്വന്തം ‘ക്യാന്‍വാസ്’

ബാറ്റയുടെ തുടക്കത്തിലും ഏറെ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ബാറ്റയുടെ ഐക്കണ്‍ തന്നെ ലെതര്‍ ആയിരുന്നു. കമ്പനി പ്രവര്‍ത്തനം ആരംഭിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം 1895 -ലെ വേനല്‍ക്കാലത്ത്, തോമസ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടു. തുകലിന്റെ ഉയര്‍ന്ന വില അദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതോടെ അദ്ദേഹം മറ്റു വഴികള്‍ തേടാന്‍ തുടങ്ങി. അങ്ങനെ അദ്ദേഹം തുകലിന് പകരം ക്യാന്‍വാസ് ഷൂസ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

ഇതൊരു വിപ്ലവകരമായ തീരുമാനമായിരുന്നു. ബാറ്റ ക്യാന്‍വാസ് ഷൂവിന്റെ വിജയം അതിവേഗമായിരുന്നു. വരുമാനം വര്‍ധിച്ചതോടെ അദ്ദേഹം 50 പേരെ കൂടി ജോലിക്കെടുത്തു. വെറും 4 വര്‍ഷത്തിനുള്ളില്‍ ബാറ്റ തങ്ങളുടെ ആവശ്യത്തിന് ഉതകുന്ന ഒരു നീരാവിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണം വികസിപ്പിച്ചു. ഇത് ദ്രുതഗതിയിലുള്ള ആധുനികവല്‍ക്കരണത്തിന് വഴിവച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഷൂ കമ്പനി

ബാറ്റ ആഗോളതലത്തില്‍ ഒരു വികാരമായി മാറുകയായിരുന്നു. ബാറ്റയുടെ ലെതല്‍ ഉല്‍പ്പന്നങ്ങള്‍ മുതിര്‍ന്ന തലമുറയും, ക്യാന്‍വാസുകള്‍ യുവതലമുറയും ഏറ്റെടുത്തു. ലോകത്തിലെ ഏറ്റവും വലിയ ഷൂ കമ്പനി എന്ന ലേബലിലേയ്ക്ക് ബാറ്റ വളര്‍ന്നു. ഇറ്റലിയിലെ പഡോവയില്‍ ഒരു ഇന്റര്‍നാഷണല്‍ ഷൂ ഇന്നൊവേഷന്‍ സെന്റര്‍ ബാറ്റയ്ക്കുണ്ട്. ഇത് 83 കമ്പനികള്‍ക്കും, ലോകമെമ്പാടുമുള്ള നിരവധി നോണ്‍ ബാറ്റ കമ്പനികള്‍ക്കും സേവനം നല്‍കുന്നു. ഉല്‍പ്പന്ന ഡിസൈനിംഗ് മുതല്‍ സൃഷ്ടിപരമായ കഴിവുകള്‍ വരെ ഇവിടെ പരിശീലപ്പിക്കപ്പെടുന്നു.

ബാറ്റയുടെ ഇന്ത്യന്‍ പ്രവേശനം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു വളരെ മുന്നേ ബാറ്റ ഇന്ത്യയിലുണ്ട്. കുത്യമായി പറഞ്ഞാല്‍ ബാറ്റ ഇന്ത്യയില്‍ എത്തിയത് 1931 ലാണ്. ബാറ്റ ഷൂ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ഇത് അറിയപ്പെട്ടത്. 1973 ലാണ് ഇത് ബാറ്റ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്. 1993 ല്‍ ISO 9001 സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഷൂ നിര്‍മ്മാണ യൂണിറ്റായി ബാറ്റാനഗര്‍ ഫാക്ടറി മാറി.

നീണ്ട ഉല്‍പ്പന്ന നിര

ഇന്ത്യയിലെ കമ്പനിയുടെ ഉല്‍പ്പന്ന നിര വളരെ നീണ്ടതാണ്. പലരും ഇന്ന് അറിഞ്ഞും, അറിയാതെയും ഉള്ളില്‍ കൊണ്ടു നടക്കുന്നതും, ഉപയോഗിക്കന്നതുമായ ബ്രാന്‍ഡുകള്‍ ബാറ്റയുടേത് ആണ്. പവര്‍, നോര്‍ത്ത് സ്റ്റാര്‍, ബബിള്‍ഗമ്മേഴ്സ്, വെയ്ന്‍ബ്രെന്നര്‍, മേരി ക്ലെയര്‍, കോംഫിറ്റ്, ബാറ്റ ഇന്‍ഡസ്ട്രിയല്‍സ്, ടഫിസ് എന്നിങ്ങനെ നീളുന്നു ഈ പോര്‍ട്ട്‌ഫോളിയോ.

തിരിച്ചടിയുടെ പാതയിലോ?

അതേസമയം ബാറ്റ ഇന്ത്യ നിലവില്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ വലിയ തിരിച്ചടി നേരിടുകയാണ്. ഇതിനു പല കാരണങ്ങള്‍ പറയപ്പെടുന്നു. എതിരാളജികളില്‍ നിന്നുള്ള കടുത്ത മത്സരവും, ഉല്‍പ്പന്ന നവീകരണത്തിലെ കാലതാമസവുമാണ് ഇതിനു പ്രധാന കാരണമായി വദഗ്ധര്‍ കാണുന്നത്. കമ്പനിയുടെ വരുമാന കണക്കുകള്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നതും ഓഹരികളെ ബാധിക്കുന്നു. നിലവില്‍ 960 രൂപയിലാണ് ബാറ്റ ഇന്ത്യ ഓഹരി വില്‍പ്പന പുരോഗമിക്കുന്നത്. 52 ആഴ്ചയിലെ മികച്ച ഉയരം 1,479 രൂപയാണ്.

Top News from last week.

Latest News

More from this section