ബി എസ് ഇ, ഗ്രോ, എയ്ഞ്ചൽ വൺ ഓഹരികൾ 13 ശതമാനം വരെയുള്ള ഇടിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റിൽ ഫ്യുച്ചേഴ്സ് ആൻഡ് ഓപ്‌ഷൻ ട്രെയ്ഡുകൾക്ക് സെക്യുരിറ്റി ട്രാൻസാക്ഷൻ ടാക്സ് ഉയർത്തിയതിന് പിന്നാലെയാണ് കനത്ത വില്പന സമ്മർദ്ദം. ബി എസ് ഇ ഓഹരികൾ 2517 രൂപ നിലവാരത്തിലേക്ക് കൂപ്പുകുത്തി. എയ്ഞ്ചൽ വൺ ഓഹരികൾ 2284 രൂപയിലേക്കും കൂപ്പുകുത്തി. പുതിയ ബജറ്റിൽ ഫ്യുച്ചേഴ്‌സിന് എസ് ടി ടി 0.02 ശതമാനത്തിൽ നിന്നും 0.05 ശതമാനമാക്കിയാണ് ഉയർത്തിയത്. അതെ സമയം ഓപ്‌ഷൻസ് ട്രെയ്ഡിന് 0.1 ശതമാനത്തിൽ നിന്ന് 0.15 ശതമാനമാക്കിയാണ് ഉയർത്തിയത്. വിപണിയിൽ അധികരിച്ചു വരുന്ന സ്പെക്യുലേഷൻ കുറക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഡെറിവേസ്റ്റിവ് ട്രെയ്‌ഡർമാർക്ക് ഇടപാട് ചിലവ് ഉയരാൻ
ഇത് കാരണമാകും. അമിതമായ ഹ്രസ്വകാല വ്യാപാരം തടയുക എന്ന ലക്ഷ്യത്തോടെയുള്ള വ്യക്തമായ നയ സൂചനയാണ് ഇത് എന്ന് അനലിസ്റ്റുകൾ വ്യകത്മാക്കി. ഫ്യൂച്ചറുകളിൽ എസ്ടിടിയിൽ 150% വർദ്ധനവും ഓപ്ഷനുകളിൽ 50% വർദ്ധനവും ഒറ്റയടിക്ക് നടപ്പാക്കിയത് ട്രെയ്‌ഡർമാരെ വളരെ നിരാശപെടുത്തിയിട്ടുണ്ട്
2025 സാമ്പത്തിക വർഷത്തിനും 2026 സാമ്പത്തിക വർഷത്തിനും ഇടയിൽ 78,000 കോടി രൂപ എന്ന ലക്ഷ്യത്തിനെതിരെ 45,000 കോടി രൂപയിൽ എസ്ടിടി കളക്ഷനുകൾ വലിയതോതിൽ മാറ്റമില്ലാതെ തുടർന്നെങ്കിലും, നിക്ഷേപകരുടെ പെരുമാറ്റത്തിലാണ് കൂടുതൽ പ്രധാനപ്പെട്ട മാറ്റം ഉണ്ടായതെന്ന് ഗുപ്ത അഭിപ്രായപ്പെട്ടു. 2025 ൽ 21കോടിയിലധികം ഡീമാറ്റ് അക്കൗണ്ടുകളും റെക്കോർഡ് എസ്‌ഐപി ഇൻഫ്ലോകളും 31,000 കോടി രൂപ കവിഞ്ഞു, ഇത് പതിവ് വ്യാപാരത്തിൽ നിന്ന് ദീർഘകാല നിക്ഷേപത്തിലേക്കുള്ള വ്യക്തമായ നീക്കത്തെ സൂചിപ്പിക്കുന്നു. സ്ഥിരതയുള്ള സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുൻഗണനയാണ് നയപരമായ നിലപാട് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. . കഴിഞ്ഞ ഒരു വർഷ കാലയളവിൽ എസ് ടി ടി വഴി 45000 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. സർക്കാർ ലക്ഷ്യമിട്ടത് 78000 കോടി രൂപയായിരുന്നു. എന്നാൽ ഇവിടെ വരുമാനത്തിൽ കുറവുണ്ടായത് നിക്ഷേപകരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നത് കൊണ്ടല്ല മരിച്ച അവരുടെ നിക്ഷേപ രീതിയിൽ മാറ്റം വന്നത് കൊണ്ടാണ് കുറഞ്ഞത്. ഇന്ത്യയിൽ നിലവിൽ 21 കോടിയിലധികം ഡീമാറ്റ് അക്കൗണ്ടുകളാണ് ഉള്ളത്. ഇതിൽ എസ് ഐ പി വഴി 31000 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. ഇവിടെ വ്യക്തമാകുന്നത് ആളുകൾ ട്രെയ്‌ഡിങ്ങിൽ നിന്നും നിക്ഷേപത്തിലേക്ക് തിരിയുന്നതിന്റെ സൂചനയാണ്. രാജ്യത്തിനും സുസ്ഥിരമായ മൂലധന രൂപീകരണമാണ് ലക്ഷ്യം. അതിനാൽ ഹ്രസ്വ കാല ലാഭത്തേക്കാൾ ദീർഘ കാലത്തേക്ക് സമ്പത്ത് വളർത്തുന്നതിനുള്ള നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്









