ദില്ലി: അഴിച്ചുപണിക്ക് കേന്ദ്രമന്ത്രിസഭയും ബിജെപിയും ഒരുങ്ങുന്നു .കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കും, ബിജെപിയിൽ അഴിച്ചുപണി തുടങ്ങി കഴിഞ്ഞു .പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട് . കേന്ദ്രമന്ത്രിയായി ജോർജ് കുര്യൻ തുടരുമോയെന്നതും, സി സദാനന്ദൻ മന്ത്രിസഭയിലെത്തുമോയെന്നും അണികളില്‍ ആകാംഷയുണ്ട് .സുരേഷ് ഗോപി തുടരാനാണ് സാധ്യത .ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അനില്‍ ആന്‍റണിയുടെ പേരും പരിഗണനിയലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിബിഎസ്ഇ മൂല്യ നിര്‍ണയ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് ധർമ്മേന്ദ്ര പ്രധാൻ തുടരുമോ എന്നതും പ്രധാനമാണ്. യുപി അടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ സമവാക്യങ്ങൾ നിർണായകമാകും. യുപിയിലെയും ദില്ലിയിലെയും കേന്ദ്രമന്ത്രിമാരായ ബിജെപി അധ്യക്ഷൻമാർ മന്ത്രിസഭയിൽനിന്നും ഒഴിയും.കേരളത്തിൽ പുതിയ പ്രഭാരി വന്നേക്കുമെന്നും സൂചനയുണ്ട്.









