സിപിഎമ്മിന് വെല്ലുവിളി; ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയാവും

മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കും.  ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജി സുധാകരന്‍റെ നിര്‍ണായക പ്രഖ്യാപനം. കുറച്ചുനാളായി പാർട്ടിയുമായി അദ്ദേഹത്തിന് പ്രശ്‌നങ്ങളുണ്ടായിരുന്നു, പാർട്ടി അംഗത്വം പുതുക്കിയിട്ടില്ല.

മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്താതെ അദ്ദേഹത്തിന് പിന്തുണ നൽകണോ വേണ്ടയോ എന്ന് കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് ചർച്ച ചെയ്തുവരികയാണ്. യുഡിഎഫിന്റെ പിന്തുണ ലഭിക്കുമോ എന്ന ചോദ്യത്തിന്, താൻ തീരുമാനിച്ചിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു.“ഞാൻ ആരുടെയും പിന്തുണ തേടിയിട്ടില്ല. പാർട്ടിയിലെ പലരും എന്നെ അപമാനിച്ചു.-എന്റെ പോരാട്ടം പാർട്ടിക്കെതിരെയല്ല”, അദ്ദേഹം പറഞ്ഞു. അനുനയിപ്പിക്കാനോ പ്രത്യേക ദൗത്യവുമായോ പാർട്ടി നേതാക്കളാരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൻ്റെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം ജി സുധാകരൻ മാധ്യമങ്ങളോട് വിശദീകരിച്ചു.  ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയുടെ പ്രാഥമികാംഗത്വം  ഒഴിഞ്ഞെങ്കിലും കമ്യൂണിസ്റ്റ് ആദർശങ്ങളോ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളോ താൻ ഉപേക്ഷിച്ചിട്ടില്ല. പാർട്ടിയുടെ ഭരണഘടനയെ തള്ളിപ്പറയാനോ  പാർട്ടിയെ ആക്ഷേപിക്കാനോ തനിക്ക് ഉദ്ദേശമില്ല. പാർട്ടി അനുഭാവികളിൽ ഒരാളായി തുടരുമെന്നും ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top News from last week.

Latest News

More from this section