കര്‍ണാടകയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് നിധികുഭം കണ്ടെത്തി എട്ടാം ക്ലാസുകാരന്‍ വിദ്യാര്‍ത്ഥി

. കര്‍ണാടകയിലെ ലക്കുണ്ടി ഗ്രാമത്തിലാണ് സംഭവം. മണ്ണിനടിയില്‍ ചെമ്പു കുടുത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു സ്വര്‍ണ്ണം. തുടര്‍ന്ന് ഈ വിവരം പോലീസിനെ അറിയിക്കുകയാണ്. തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയില്‍ 700 ഗ്രാം സ്വര്‍ണ്ണമാണ് ലഭിച്ചത്.സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് രമേശ് മുലിമണിയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. അതേസമയം കണ്ടെത്തിയ സ്വര്‍ണ്ണത്തിന് ഒരു നിധിയുടെ സ്വഭാവമില്ലെന്ന് അദ്ദേഹം പറയുന്നു. കണ്ടെത്തിയ ആഭരണങ്ങളില്‍ പലതും തകര്‍ന്ന നിലയിലാണ്. വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് അവ കണ്ടെത്തിയിട്ടുള്ളത്.പണ്ടു കാലങ്ങളില്‍ ആളുകള്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതിനായി അവ കുഴിച്ചിടുന്നത് പതിവായിരുന്നുവെന്നും, അവര്‍ക്ക് ഇന്നത്തെ പോലെ അവ സൂക്ഷിക്കുന്നതിനായി മറ്റു ഓപ്ഷനുകള്‍ ലഭ്യമല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കണ്ടെത്തിയിരിക്കുന്ന സ്വര്‍ണ്ണശേഖരവും ഈ ഗണത്തില്‍ ഉള്‍പ്പെടുന്നതായി കരുതപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആഭരണങ്ങളുടെ പഴക്കം കണ്ടെത്തേണ്ടതുണ്ട്. പക്ഷെ പലതും കേടുപാടുകള്‍ സംഭവിച്ച നിലയിലാണ്. അതിനാല്‍ തന്നെ ഇവയുടെ കൃത്യമായ കാലപ്പഴക്കം കണ്ടെത്തുക അല്‍പം ശ്രമകരമാണ്. നാണയങ്ങള്‍ കണ്ടെത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നുവെന്നും, അവ ഏത് കാലഘട്ടത്തിലേതാണെന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ ശേഖരത്തില്‍ ആഭരണങ്ങള്‍ മാത്രമാണുള്ളത്.

ഒരു 8 -ാം ക്ലാസുകാരന്റെ സത്യസന്ധതയുടെ കഥ കൂടിയാണ്. ഈ സ്വര്‍ണ്ണശേഖരം കളികള്‍ക്കിടെ കണ്ടെത്തിയത് അവന്‍ ആണ്. തുടര്‍ന്ന് ഈ വിവരം ഗ്രാമത്തിലെ മുതിര്‍ന്ന ആളുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു. വിവരം ലഭിച്ചയുടനെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും, മൂല്യനിര്‍ണ്ണയ വിദഗ്ധരും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

മൊത്തം 22 ഇനങ്ങളാണ് കലത്തിനുള്ളില്‍ കണ്ടെത്തിയത്. മാല, വള, കമ്മലുകള്‍ എന്നിവയുള്‍പ്പെടെ വിവിധ രൂപത്തിലുള്ള ആഭരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കര്‍ണാടകയിലെ ലക്കുണ്ടി ഗ്രാമത്തില്‍ കണ്ടെത്തിയ ഈ സ്വര്‍ണ്ണ നിധി കലശത്തിന്റെ ഉത്തരവാദിത്വം കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം നിധിയുടെ വിവരം കൃത്യസമയത്ത് അധികൃതര്‍ക്കു കൈമാറിയ കുട്ടിക്കും, കുടുംബത്തിനും സര്‍ക്കാര്‍ എന്ത് പാരിതോഷികം നല്‍കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്തായാലും കുട്ടി നിലവിൽ സ്ഥലത്തെ സ്റ്റാർ ആണ്

Top News from last week.