2.5 ദിവസം തരൂ… ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തുമെന്ന് കേന്ദ്രം; പ്രാദേശിക ഉൽപ്പാദനം 25% വർധിപ്പിച്ചു, വ്യാജ വാര്‍ത്തകളില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

മിഡില്‍ ഈസ്റ്റ് പ്രതിസന്ധി ആഗോള ഊര്‍ജ്ജ ആവാസ വ്യവസ്ഥയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് തടസപ്പെട്ടതോടെ ഇന്ത്യയിലേയ്ക്കുള്ള എല്‍പിജി, എന്‍എന്‍ജി വരവ് ബാധിക്കപ്പെട്ടു. രാജ്യം കടുത്ത എല്‍പിജി ക്ഷാമം നേരിടുന്നുവെന്നാണ് വിലയിരുത്തല്‍. ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയടക്കം വര്‍ധിപ്പിച്ചിട്ടും, ബുക്കിംഗ് നിയമം കര്‍ശനമാക്കിയിട്ടും രാജ്യത്ത് സിലിണ്ടര്‍ ക്ഷാമം രൂക്ഷമാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിലവില്‍ വിശദീകരണം നല്‍കിയിരിക്കുന്നു.

വ്യാജ വാര്‍ത്തകളില്‍ വീഴാതിരിക്കുക
നിലവിലെ പ്രതിസന്ധിയെ പറ്റി സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. ഇന്ത്യയ്ക്ക് ആവശ്യമായത് ചെയ്യുക എന്നതാണ് മുഖ്യ അജണ്ട. ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ നിലവില്‍ ആശങ്കയ്ക്ക് യാതൊരു സാഹചര്യവുമില്ല. ഭയം മൂലമുള്ള ബുക്കിംഗിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയ്ക്ക് വൈവിധ്യമാര്‍ന്ന് ഊര്‍ജ്ജ സ്രോതസുകള്‍ ഉണ്ടെന്നു, 40 ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

2.5 ദിവസം കാത്തിരിക്കൂ

ആളുകളുടെ ഭയം മൂലമുള്ള ബുക്കിംഗ് ശമിപ്പിക്കാന്‍ ആണ് ഗ്യാസ് റീഫില്‍ ബുക്കിംഗ് സമയം 21 ദിവസത്തില്‍ നിന്ന് സര്‍ക്കാര്‍ 25 ദിവസമാക്കി ഉയര്‍ത്തിയത്. നിലവില്‍ വീടുകള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ എത്തിക്കുന്നതിനാണ് മുന്‍ഗണന. അത് ഉറപ്പാക്കുന്നുണ്ട്. രാജ്യത്ത് സാധാരണം ഒ ബുക്ക് ചെയ്താല്‍ അത് വീട്ടിലെത്താൻ പരമാവധി 2.5 ദിവസമാണ് എടുക്കുന്നത്. ഈ സൈക്കിളില്‍ നിലവില്‍ യാതൊരു മാറ്റവുമില്ലെന്ന് സര്‍ക്കാര്‍ വര്‍ത്തിക്കുന്നു.

സര്‍ക്കാര്‍ ഇടപെടല്‍ ശക്തം

രാജ്യത്ത് എല്‍പിജി പ്രതിസന്ധി രൂക്ഷമാകാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്‍പിജിക്ക് മേല്‍ അവശ്യ വസതു നിയമം നടപ്പാക്കിയിട്ടുണ്ട്. ഇത് എണ്ണക്കമ്പനികളെ ആഭ്യന്തര എല്‍പിജി, സിഎന്‍ജി ഉല്‍പ്പാദനം പൂര്‍ണ്ണതോതിലാക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുന്നു. 100% എല്‍പിജി ഉല്‍പ്പാദനം ഉറപ്പാക്കുന്നു. പ്ലാസ്റ്റിക് പോലുള്ള മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കായി അസംസ്‌കൃത വസ്തു വഴിതിരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.

കാര്യങ്ങള്‍ ഉറപ്പുവരുത്തണം

എല്‍പിജി വിതരണം പ്രതിദിനം വിലയിരുത്താന്‍ കേന്ദ്രം എല്ലാം സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രഥമ പരിഗണന 14 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ആണ്. നിലവില്‍ പലയിടങ്ങളിലും ഗ്യാസ് കിട്ടാനില്ലെന്ന തരത്തില്‍ വാത്തകള്‍ വരുന്നത് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുാമായി ബന്ധപ്പെട്ടുള്ളതാണ്.

കൊവിഡ് കാലത്ത് ഇന്ത്യയുടെ ഒത്തൊരുമ്മയും ശക്തിയും നമ്മള്‍ ലോകത്തിന് കാണിച്ചുകൊടുത്തിട്ടുള്ളതാണ്. ഒരു രാജ്യം എണ്ണ നിലയില്‍ ഇന്ത്യയ്ക്ക് എല്ലാ പ്രശ്‌നങ്ങളും വിജയകരമായി നേരിടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി മോദി പറഞ്ഞു.

ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള എണ്ണവില 100 ഡോളര്‍ പിന്നിട്ടിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇതുവരെ ഉയര്‍ത്തേണ്ടി വന്നിട്ടില്ല. അതേസമയം മറ്റു രാജ്യങ്ങളില്‍ സ്ഥിതി അങ്ങനെയല്ല. അയല്‍ രാജ്യമായ പാക്‌സിതാന്‍ വില വര്‍ധിപ്പിച്ചിട്ടും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും എല്‍പിജിയുടെ കാര്യത്തിലും രാജ്യത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

ഇറക്കുമതി തടസങ്ങള്‍ നേരിടാന്‍ രാജ്യം പ്രാദേശിക എല്‍പിജി ഉല്‍പ്പാദനം 25% വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

Top News from last week.

Latest News

More from this section