ഇന്ത്യന്‍ ഓഹരി വിപണികള്‍ 2 ദിവസത്തില്‍ ഇടിഞ്ഞത് 1000 പോയിന്റ്

ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇടിയാനുള്ള ശരിക്കുമുള്ള കാരണങ്ങള്‍ എന്തെല്ലാം. 2 ദിവസത്തില്‍ സെന്‍സെക്‌സ് തകര്‍ന്നത് 1000 പോയിന്റിലേറെ,ആര്‍ബിഐ പണനയം പകര്‍ന്ന ഊര്‍ജ്ജം എന്തുകൊണ്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് തുടരാന്‍ സാധിച്ചില്ലെന്ന ചോദ്യം പലരിലും ഇന്നും അവശേഷിക്കുന്നു. ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് വിദഗ്ധര്‍ മികച്ച ഭാവി പ്രവചിക്കുമ്പോഴും ഇടിവ് തുടരുകയാണ്. പലപ്പോഴും സപ്പോര്‍ട്ട് സോണുകള്‍ തകരുന്നു.നടപ്പു വാരം ആദ്യ 2 ദിവസങ്ങളിലും ഇന്ത്യന്‍ സൂചികകള്‍ കടുത്ത ഇടിവ് നേരിട്ടു. 2 ദിവസത്തിനിടെ സെന്‍സെക്‌സ് 1,046 പോയിന്റും (1.22%), നിഫ്റ്റി 1.32 ശതമാനവും ഇടിഞ്ഞു. ദേശിയ ഓഹരി സൂചിക 26,000 മാര്‍ക്ക് ഒരിക്കല്‍ കൂടി കൈവിട്ടു. എന്തുകൊണ്ടാണ് ഈ തകര്‍ച്ചയെന്ന് അറിയാന്‍ വായന തുടരൂ...
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍
ഇന്ത്യ- യുഎസ് വ്യാപാരചര്‍ച്ചകള്‍ ഒരു ധാരണയാകാതെ നീണ്ടു നീണ്ടുപോകുന്നതാണ് പ്രധാന പ്രശ്‌നം. ഇതിനിടെ , ട്രംപിന്റെ 500% നികുതി ഭീഷണിയും സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഡിസംബറിലും ഒരു വ്യാപാരക്കരാറിനുള്ള സാധ്യത മങ്ങുകയാണ്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അസാന്നമായ അവധികള്‍ തീരുമാനങ്ങള്‍ വൈകാന്‍ കാരണമാകും. ഇന്ത്യന്‍ അരി ഇറക്കുമതിക്ക് അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി വ്യാപാരയുദ്ധത്തെ ആളിക്കത്തിക്കുന്നു. താരിഫ് പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടില്ലെന്ന ആശങ്കയ്ക്കും ഇതുവഴിവച്ചിട്ടുണ്ട്.
രൂപയുടെ തകര്‍ച്ച

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതാണ് മറ്റൊരു പ്രശ്‌നം. രൂപ ചരിത്രത്തിലെ ഏ്റ്റവും മോശം പ്രകടമാണ് കാഴ്ചവയ്ക്കുന്നത്. കോര്‍പ്പറേറ്റുകള്‍, ഇറക്കുമതിക്കാര്‍, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ എന്നിവരില്‍ നിന്നുള്ള ഡോളറിന്റെ ആവശ്യം നിക്ഷേപവികാരത്തെയും, രൂപയേയും തളര്‍ത്തുന്നു. ചൊവ്വാഴ്ചത്തെ ആദ്യ മണിക്കൂറില്‍ തന്നെ രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 90.15 ആയിരുന്നു. തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 90.05 ആയിരുന്നു. ല്‍ എത്തി.

പുതിയ ട്രിഗറുകളില്ല

ഇന്ത്യന്‍ വിപണികളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള പുതിയ വാര്‍ത്തകളോ, അപ്‌ഡേറ്റുകളോ വരുന്നില്ല. ആഗോള വിപണികളും തുടര്‍ച്ചയായി പരീക്ഷിക്കപ്പെടുന്നു. ആരോഗ്യകരമായ വളര്‍ച്ച- പണപ്പെരുപ്പ ചലനാത്മകത ഇടത്തരം കാലയളവില്‍ പ്രധാന പോസിറ്റീവായി തുടരുന്നുവെങ്കിലും, വിപണികള്‍ക്ക് നേട്ടം നിലനിര്‍ത്താന്‍ സാധിക്കുന്നില്ല. ഡിസംബര്‍ പാദ വരുമാനം അനകൂയമാകുകയും, യുഎസ്- ഇന്ത്യ ചര്‍ച്ചകള്‍ പോസിറ്റീവ് സൂചനകള്‍ നല്‍കുകയും ചെയ്യുന്നതു വരെ സമ്മര്‍ദം തുടരാം. നിഫ്റ്റ് റെക്കോഡ് കുറിക്കുമ്പോള്‍ ബഹുഭൂരിപക്ഷം ഓഹരികള്‍ സ്മ്മര്‍ദം നേരിട്ടിരുന്നു. ഇത് മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നവരെ നിരുത്സാഹപ്പെടുത്തി. മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ സമ്മര്‍ദം നേരിടുമ്പോള്‍ ലാര്‍ജ് ക്യാപുകള്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുന്നു.

യുഎസ് ഫെഡ് നയം

ഇന്നത്തെ യുഎസ് ഫെഡ് യോഗ തീരുമാനങ്ങള്‍ വളരെ പ്രധാനമാണ്. ഒരു വിഭാഗം നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷിക്കുമ്പോള്‍, മറുഭാഗം ഉയര്‍ന്ന പണപ്പെരുപ്പത്തില്‍ നിരക്കു കുറയ്ക്കല്‍ സാധ്യതകള്‍ തള്ളുന്നു. ഇത് നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു. യോഗ തീരുമാനങ്ങള്‍ വരെ കാത്തിരിപ്പിലാണ് പല നിക്ഷേപകരും. സെന്‍ട്രല്‍ ബാങ്ക് 25 ബേസിസ് പോയിന്റ് കുറവ് വരുത്തുമെന്നാണ് പൊതുവേയുള്ള സംസാരം.

ബോണ്ട് വരുമാനം കുതിക്കുന്നു
ഓഹരി വിപണികളുടെ തകര്‍ച്ച ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന ബോണ്ട് വിപണികളിലേയക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നു. യുഎസിലും, ജപ്പാനിലും വര്‍ധിച്ചുവരുന്ന ബോണ്ട് യീല്‍ഡ് ഓഹരി വിപണികളെ പ്രതികൂലമായി ബാധിക്കുന്നു. 10 വര്‍ഷത്തെ യുഎസ് ട്രഷറി യീല്‍ഡ് നിലവില്‍ രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4.18% ആണ്. ജാപ്പനീസ് ഗവണ്‍മെന്റ് ബോണ്ടുകള്‍ ചൊവ്വാഴ്ച 17 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു.

ചുരുക്കി പറഞ്ഞാല്‍ വിപണികള്‍ അസ്ഥിരമാണ്. ഈ അസ്ഥിരതയില്‍ നിക്ഷേപകര്‍ അസ്വസ്ഥരുമാണ്. യുഎസ് ഫെഡ് തീരുമാനങ്ങളാണ് മുന്നിലുള്ള പ്രധാന ഇവന്റ്. നിരക്ക് കുറയ്ക്കല്‍ ഉണ്ടായാല്‍ ബോണ്ട് വിപണികളില്‍ നിന്ന് ഓഹരികളിലേയ്ക്ക് ഒരു ഒഴുക്ക് പ്രതീക്ഷിക്കാം. ഇത് ആഗോള തലത്തില്‍ ഓഹരി വിപണികള്‍ക്ക് കരുത്താകാം. യുഎസ്- ഇന്ത്യ വ്യാപാരക്കരാര്‍ ഇന്ത്യന്‍ വിപണികള്‍ക്ക് ഏറെ പ്രധാനമാണ്

Top News from last week.

Latest News

More from this section