ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ കുറച്ചത് ചൈനയ്്ക്ക് വലിയ അനുഗ്രഹമായി,കുറഞ്ഞ വിലയില്‍ എണ്ണ ഒഴുകുന്നു

ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ കുറച്ചത് ചൈനയ്്ക്ക് വലിയ അനുഗ്രഹമായി. പുടിനില്‍ നിന്ന് വലിയ ഇളവുകള്‍ നേടി ചൈനീസ് സര്‍ക്കാര്‍. കടല്‍ വഴിയും എണ്ണ ഒഴുകുന്നു. യുഎസുമായുണ്ടാക്കിയ ചൈനയുടെ കരാര്‍ പൊളിയുമോ?
ണ്ണ ശുദ്ധീകരണ വ്യവസായത്തില്‍ ആഗോളതലത്തില്‍ മുന്‍നിരയിലാണ് ഇന്ത്യയുടെ റിലയൻസ് ഇൻഡസ്ട്രി എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ? വമ്പന്‍ അമേരിക്കന്‍ സ്വപ്‌നങ്ങളുള്ള മുകേഷ് അംബാനി യുഎസ് എതിര്‍പ്പുകളും, നിരക്കുകളും മുന്നില്‍ കണ്ട് റഷ്യന്‍ എണ്ണ വാങ്ങല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറോടെ അവസാനിപ്പിച്ചിരുന്നു. റിലയന്‍സിന്റെ ഈ നടപടി ഇന്ത്യയിലേയ്ക്കുള്ള റഷ്യന്‍ എണ്ണയുടെ വരവില്‍ വലിയ കുറവിന് വഴിവച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യം മുതലെടുത്തിക്കുന്നത് ചൈനയാണ്.
റഷ്യന്‍ എണ്ണയില്‍ നേട്ടം കണ്ട് ചൈന

യുഎസ്, യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളില്‍ നിന്ന എണ്ണ വാങ്ങുന്നവര്‍ക്ക് റഷ്യ അതിഗംഭീര ഡിസ്‌കൗണ്ടുകള്‍ നല്‍കി വരുന്നു. റഷ്യന്‍ എണ്ണയ്ക്ക് ആഗോള എണ്ണ വിലയേക്കാള്‍ കുറഞ്ഞ വിലയാണുള്ളത്. റഷ്യ ഏറ്റവും കൂടുതല്‍ ഇളവ് നല്‍കിയിരുന്നത് ഇന്ത്യയ്ക്കാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞത് അവരുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്. നിലവില്‍ റഷ്യയുടെ പ്രധാന വരുമാന സ്രോതസ് എണ്ണയാണ്. ഈ സാഹചര്യത്തിലാണ് ചൈന കളത്തില്‍ നിറയുന്നത്. അവര്‍ റഷ്യന്‍ എണ്ണ വാങ്ങല്‍ ഉയര്‍ത്തി. ഇത് കൂടുതല്‍ ഇളവുകള്‍ക്കും വഴിവച്ചെന്നാണ് വിവരം.

ചൈന വാങ്ങിക്കൂട്ടുന്നു

ആഗോള വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ കണക്കുകള്‍ പ്രകാരം ചൈനയുടെ റഷ്യന്‍ എണ്ണ (യുറല്‍സ്) വാങ്ങല്‍ ഏകദേശം മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ്. ഇറാനിയന്‍ എണ്ണയേക്കാള്‍ കുറഞ്ഞ വിലയിലാണ് ചൈനയിലേക്കുള്ള ഈ അസംസ്‌കൃത എണ്ണ ഒഴുക്ക്. ഇത് ചൈനയ്ക്ക് വലിയ നേട്ടം നല്‍കുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം ഈ സാഹചര്യത്തില്‍ യുഎസുമായുള്ള വ്യാപാരക്കരാര്‍ പൊളിയുമോ എന്ന ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ റിഫൈനറികള്‍ ഡിസംബറില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കുകയും, ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ തുടങ്ങുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യ- യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാകാന്‍ വഴിവച്ചയും ഈ നീക്കം തന്നെ.



ചൈനയുടെ എണ്ണ വാങ്ങല്‍

ഇന്ത്യയുടെ എണ്ണവാങ്ങല്‍ കുറഞ്ഞതാണ് ചൈനയ്ക്ക് ഇളവുകളുടെ വാതില്‍ തുറന്നത്. ഷി ജിന്‍പിങ് സര്‍ക്കാര്‍ ഈ അവസരം കൃത്യമായി വിനിയോഗിക്കുകയും ചെയ്യുന്നു. അമേരിക്ക വെനിസ്വേലയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. വെനിസ്വേലന്‍ എണ്ണയുടെ പ്രധാന ഉപഭോക്താവായിരുന്നു ചൈന.

ആഗോള എണ്ണ നീക്കങ്ങള്‍ വിലയിരുത്തുന്ന അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലറിന്റെ ഡാറ്റ പ്രകാരം, ചൈന നിലവില്‍ പ്രതിദിനം റഷ്യയില്‍ നിന്ന് 405,000 ബാരല്‍ യുറല്‍സ് ക്രൂഡ് ഇറക്കുമതി ചെയ്യുന്നു. 2023 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഈ ഒഴുക്ക്. ഇതില്‍ ഏകദേശം 1.4 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയും പ്രതിദിനം എത്തുന്നത് കടല്‍ മാര്‍ഗമാണ്.

ഇന്ത്യയുടെ ഇറക്കുമതി കുറഞ്ഞുവരുന്നു

കെപ്ലറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ യുറല്‍സ് ക്രൂഡ് ഓയില്‍ ഇറക്കുമതി മാസംതോറും കുറഞ്ഞുവരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇറക്കുമതി പ്രതിദിനം 9,29,000 ബാരലായിരുന്നു. ഇത് 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. 2024 ല്‍ ശരാശരി പ്രതിദിനം 1.36 ദശലക്ഷം ബാരല്‍ ഇറക്കുമതി രേഖപ്പെടുരത്തിയിരുന്നു. 2025 ല്‍ ഇത് പ്രതിദിനം ശരാശരി 1.27 ദശലക്ഷം ബാരലായിരുന്നു

Top News from last week.

Latest News

More from this section