നിക്ഷേപകർ ത്രില്ലിൽ ഓഹരി വിപണി എഴുപ ശതമാനത്തിൽ കടന്നു. ലോട്ടറി അടിച്ചത് കര്‍ഷകന്റെ മകന്

ഇന്ത്യയിലെ മുന്‍നിര സ്‌റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായ ഗ്രോയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് ഒരു അതിശയമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിഗംഭീര ഐപിഒ ലിസ്റ്റിംഗിനെ തുടര്‍ന്ന് ഗ്രോവിന്റെ സഹസ്ഥാപകനും, സിഇഒയുമായ ലളിത് കെഷ്രെ ഇന്ത്യയിലെ ഏറ്റവും പുതിയ ശതകോടീശ്വരനായി മാറിയിരിക്കുന്നു. ഈ കുതിപ്പില്‍ നിക്ഷേപകരും വളരെ ഹാപ്പിയാണ്. കാരണം നവംബര്‍ 12 ന് ലിസ്റ്റ് ചെയ്ത ഓഹരി വെറും നാല് വ്യാപാര ദിവസങ്ങളില്‍ ഇഷ്യു വിലയില്‍ നിന്ന് 70% ത്തിലധികം നേട്ടം നല്‍കി കഴിഞ്

 

 

ഓഹരി വില കുതിപ്പ്

ഇന്നലെ (2025 നവംബര്‍ 17, തിങ്കളാഴ്ച) ഗ്രോ ഓഹരികള്‍ 174 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലളിത് കെഷ്രെയ്ക്ക് കമ്പനിയില്‍ 9.06% ഓഹരി പങ്കാളിത്തമാണുള്ളത്. നിലവില്‍ ഈ ഓഹരികളുടെ മൂല്യം ഏകദേശം 1.13 ബില്യണ്‍ ഡോളറാണ്. അതായത് 9,448 കോടി രൂപ. മധ്യപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തില്‍ തുടങ്ങിയ ലളിത് കെഷ്രെയുടെ യാത്ര ഇന്ന് സ്റ്റാര്‍ട്ടപ്പ് ലോകത്തിന് തന്നെ ഒരു പുതു ദിശാബോധം നല്‍കുകയാണ്.

ഗ്രാമീണ ഐഐടി യാത്ര

മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ലെപ ഗ്രാമത്തിലാണ് ലളിത് കെഷ്രെ ജനിച്ചത്. ഒരു കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. മുത്തശ്ശിയാണ് ലളിതിനെ വളര്‍ത്തിയത്. തന്റെ ഗ്രാമത്തില്‍ മികച്ച പഠന സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ തന്നെ ഖാര്‍ഗോണിലെ ഏക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ന്നു. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയ ലളിത് ജെഇഇ പാസായി ഐഐടി ബോംബെയിലേയ്ക്ക് ചേകേറി. ഇവിടെ അദ്ദേഹം ടെക്‌നോളജിയില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി

2016 ല്‍ ഫ്‌ലിപ്കാര്‍ട്ട് വിട്ടു

പഠനശേഷം ഫ്‌ലിപ്കാര്‍ട്ടില്‍ ഒരു പ്രോഡക്റ്റ് മാനേജരായാണ് ലളിത് കെഷ്രെ കരിയര്‍ ആരംഭിച്ചത്. എന്നാല്‍ ഐഐടിക്കാരനെ സംരംഭകത്വ മോഹം എന്നും വേട്ടയാടി. അങ്ങനെ 2016 ല്‍ ഫ്ഫലിപ്കാര്‍ട്ട് വിട്ട അദ്ദേഹം ഗ്രോ എന്ന ആ ധീരമായ ചുവടുവയ്പ്പു നടത്തി. ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് പിരിഞ്ഞ നാല് പരിചയസമ്പന്നരായിരുന്നു ഗ്രോയുടെ അടിത്തറ. ലളിത് കെഷ്രെ, ഹര്‍ഷ് ജെയിന്‍, ഇഷാന്‍ ബന്‍സാല്‍, നീരജ് സിംഗ് എന്നിവരാണ് ഗ്രോ സ്ഥാപിച്ചത്. 44 വയസുകാരനായ ലളിത് കെഷ്രെ ഇവരെ മുന്നില്‍ നിന്നു നയിച്ചു.

മൂല്യം 26,000 കോടി രൂപ കവിഞ്ഞു

ഇക്കഴിഞ്ഞ നവംബര്‍ 12 ന് ബിഎസ്ഇയിലും, എന്‍എസ്ഇയിലും ഗ്രോ ലിസ്റ്റ് ചെയ്യപ്പെട്ടു. 100 രൂപയായിരുന്നു ഇഷ്യൂ വില. ലിസ്റ്റിംഗിന് ശേഷമുള്ള 4 സെഷനുകളിലായി ഓഹരി 70% ഉയര്‍ന്നു. ഇതോടെ ഓഹരി വില 174 രൂപയിലെത്തി. സമീപകാല ഐപിഒകളിലെ ഏറ്റവും മികച്ച അരങ്ങേറ്റമാണ് ഗ്രോ കാഴ്ചവച്ചത്. ഈ കുതിപ്പോടെ സ്ഥാപകരുടെ കൈവശമുള്ള ഓഹരികള്‍ ഉള്‍പ്പെടെ കമ്പനിയുടെ മൊത്തത്തിലുള്ള വിപണി മൂല്യം 26,000 കോടി രൂപ കവിഞ്ഞു. ഐപിഒയില്‍ നിന്ന് ലഭിച്ച ഫണ്ട് സാങ്കേതികവിദ്യയിലും, വിപുലീകരണത്തിനുമായി വിനിയോഗിക്കുമെന്ന് ഗ്രോ വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥാപകര്‍ ഒറ്റരാത്രികൊണ്ട് സമ്പന്നര്‍

ഗ്രോവിന്റെ ലിസ്റ്റിംഗ് ഇന്ത്യയില്‍ പുതിയ ഒരുപിടി ശതകോടീശ്വരന്‍മാരെ കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലിസ്റ്റിംഗിനു ശേഷം എല്ലാ സ്ഥാപകരുടെയും കൈവശമുള്ള ഓഹരികളുടെ മൂല്യം വര്‍ധിച്ചു. ലളിത് കെഷ്രെ 559.1 ദശലക്ഷം ഓഹരികള്‍ (9.06%) കൈവശം വച്ചിട്ടുണ്ട്. ഇതുപ്രകാരം ഈ ഓഹരികളുടെ നിലവിലെ മൂല്യം 9,448 കോടി രൂപയാണ്.

സഹസ്ഥാപകനായ ഹര്‍ഷ് ജെയിനിന്റെ 411.6 ദശലക്ഷം ഓഹരികള്‍ (6.67%) ഉണ്ട്. ഇവയുടെ മൂല്യം 6,586 കോടി രൂപയാണ്. ഇഷാന്‍ ബന്‍സലിന്റെ കൈവശമുള്ള 277.8 ദശലക്ഷം ഓഹരികളുടെ (4.5%) മൂല്യം 4,444 കോടി രൂപയും, നീരജ് സിങ്ങിന്റെ 383.2 ദശലക്ഷം ഓഹരികളുടെ (6.21%) മൂല്യം 6,132 കോടി രൂപയുമാണ്

​ഗ്രോ: ഒറ്റനോട്ടത്തില്‍

  • നിലവിലെ ഓഹരി വില: 174 രൂപ
  • പി/ഇ അനുപാതം: 50.14
  • പി/ ബി അനുപാതം: 13.64
  • ഇന്‍ഡസ്ട്രി പി/ഇ: 36.75
  • ഡെബ്റ്റ് ടു ഇക്വിറ്റി: 0.08
  • ആര്‍ഒഇ: 37.57%
  • ഇപിഎസ് (ടിടിഎം): 2.96
  • ഡിവിഡന്റ്: 0.00%
  • ബുക്ക്‌വാല്യൂ: 10.88 രൂപ
  • മുഖവില: 2 രൂപ

 

Top News from last week.

Latest News

More from this section