ബീഹാറിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച് തേജസ്വിയാദവ്, മഹാസഖ്യ നേതാക്കളെ കൂട്ടാതെ ഒറ്റക്ക് വാർത്താ സമ്മേളനം,വൻ പ്രഖ്യാപനങ്ങൾ

ദില്ലി: മഹാസഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച ് തേജസ്വി യാദവ്. അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് വമ്പൻ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. മഹാസഖ്യ നേതാക്കളെ ഒപ്പം കൂട്ടാതെ തേജസ്വി ഒറ്റക്ക് വാർത്താ സമ്മേളനം നടത്തി. അനുനയ നീക്കത്തിൻറെ ഭാഗമായി കോൺഗ്രസ് നേതാവ് അശോക് ഗലോട്ട് തേജസ്വി യാദവിനെ കണ്ടു.

 

വാർത്താ സമ്മേളനത്തിലുടനീളം ബിഹാറിനെ നയിക്കുമെന്ന് ആവർത്തിച്ചാണ് മഹസഖ്യത്തിൻറെ മുഖം താൻ തന്നെയെന്ന് തേജസ്വിയാദവ് അവകാശപ്പെട്ടത്. സ്ത്രീകൾക്ക് പ്രതിമാസ സഹായമായി പതിനായിരം രൂപയാണ് നിതീഷ് കുമാർ പ്രഖ്യാപിച്ചതെങ്കിൽ സർക്കാരിൻറെ സന്നദ്ധ പ്രവർത്തകരായ സ്ത്രീകൾക്ക് മുപ്പതിനായിരം രൂപ തേജസ്വി പ്രതിമാസ സഹായമായി പ്രഖ്യാപിച്ചു. ജീവിക ദീദിമാരുടെ ജോലി സ്ഥിരമാക്കുമെന്നും വാഗ് ദാനം ചെയ്തു. മാ ബേട്ടി പദ്ധതിക്കായും പ്രതിമാസം മുപ്പതിനായിരം രൂപ നീക്കി വയ്ക്കുമെന്ന് തേജസ്വി പറഞ്ഞു. ഒരു വീട്ടിൽ ഒരു സർക്കാർ ജോലിയെന്ന പ്രഖ്യാപനത്തിൻറെ തുടർ നടപടികൾ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ തുടങ്ങുമെന്നും തേജസ്വി യാദവ് അറിയിച്ചു.

 

തേജസ്വിയുടെ പ്രഖ്യാപനം ബിജെപി തള്ളി. അഴിമതിയിലൂടെ ബിഹാറിനെ ചൂഷണം ചെയ്ത ലാലപ്രസാദിൻറെയും, റാബറി ദേവിയുടെയും മകനാണ് തേജസ്വിയെന്ന കാര്യ മറക്കേണ്ടെന്നായിരുന്നു ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ പ്രതികരണം

 

നാമനിർദ്ദേശ പത്രികയുടെ സമയം കഴിഞ്ഞെന്ന പ്രതികരണത്തിലൂടെ 13 മണ്ഡലങ്ങളിലെ മഹാസഖ്യ പോരിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനകൂടിയാണ് തേജസ്വി നൽകുന്നത്. സീറ്റുകളുടെ കാര്യത്തിലും, മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിലും കടുപിടുത്തം തുടരുന്ന തേജസ്വിയെ അനുനയിപ്പിക്കാൻ അശോക് ഗലോട്ടും , സംസ്ഥാനത്തിൻറെ ചുമതലയുള്ള കൃഷണ അല്ലാവരുവും വീട്ടിലെത്തി കണ്ടു. നാളെ സംയുക്ത വാർത്ത സമ്മേളനം നടത്താനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്.

Top News from last week.

Latest News

More from this section