ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തൽ വിധി പറഞ്ഞ് കോടതി,ന്നുമുതൽ ആറ് വരെയുള്ള എല്ലാ പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി

കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ് കോടതി. കേസിൽ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്.ഒന്നുമുതൽ ആറ് വരെയുള്ള  എല്ലാ പ്രതികളും കുറ്റക്കാരാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. പ്രതികൾക്കുള്ള ശിക്ഷ ഡിസംബർ 12 ന് വിധിക്കും.വിധി പ്രഖ്യാപന ദിവസം വിചാരണ പൾസർ സുനിയും ദിലീപും ഉൾപ്പെടെയുള്ള 10 പ്രതികളും കോടതിയിൽ ഹാജരായിരുന്നു. വിധി കേൾക്കാൻ വലിയ തിരക്കാണ് ഇന്ന് കോടതിയിൽ അനുഭവപ്പെട്ടത്. കോടതി മുറിയും നിറഞ്ഞ് കവിഞ്ഞിരുന്നു. അതേസമയം വിധി കേൾക്കാനായി അതിജീവിത കോടതിയിൽ എത്തിയിരുന്നില്ലകേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിരവധി നിയമ പോരാട്ടങ്ങൾക്ക് വിധേയമായ ഈ കേസിൻ്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി പൂർത്തിയാക്കിയ ശേഷമാണ് ഇന്ന് വിധി പറഞ്ഞത്.തെളിവുകൾ നശിപ്പിച്ചു എന്ന ആരോപണങ്ങൾ, ജാമ്യം റദ്ദാക്കൽ, നടപടികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം എന്നിവയുമായി ബന്ധപ്പെട്ട് കേസിൽ നിരവധി തർക്കങ്ങൾ ഉണ്ടായിരുന്നു.2017 ഫെബ്രുവരി 17-ന് പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. കൊച്ചിക്ക് പുറത്ത് വെച്ച് ഓടുന്ന വാഹനത്തിൽ നടിയെ നിർബന്ധിച്ച് കയറ്റിക്കൊണ്ടുപോവുകയും, രണ്ട് മണിക്കൂറോളം ഒരു സംഘം ആളുകൾ ആക്രമിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ഈ സംഭവം ചിത്രീകരിക്കുകയും, നടിയെ ബ്ലാക്ക് മെയിൽ ചെയ്യാനായി ഉപയോഗിക്കുകയും ചെയ്തതായി ആരോപണമുണ്ട്.ഈ കുറ്റകൃത്യത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 2017 ജൂലൈയിൽ പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു. 88 ദിവസത്തെ കസ്റ്റഡിക്ക് ശേഷം ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

Top News from last week.

Latest News

More from this section