പുതിയ ലേബര്‍ കോഡ് 2026 ഏപ്രില്‍ 1 മുതല്‍,

2026 ഏപ്രില്‍ 1 മുതല്‍പുതിയ ലേബര്‍ കോഡ് 2026 ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കുന്നാളുള്ള കഠിന ശ്രമത്തിലാണ് കേന്ദ്രം. 45 ദിവസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് അവരുടെ ഫീഡ്ബാക്ക് നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഈ നിയമങ്ങള്‍ ഉടന്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് കരുതുന്നു.

നിരവധി വലിയ മാറ്റങ്ങള്‍

രാജ്യത്തെ ജോലി ചെയ്യുന്നവരുടെ സുരക്ഷ, വഴക്കം, മികച്ച ആനുകൂല്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ തൊഴില്‍ കോഡ ചട്ടപ്പെടുത്തിയിരിക്കുന്നത്. ജോലി സമയം മുതല്‍ സാമൂഹിക സുരക്ഷ വരെ ഒട്ടനവധി മാറ്റങ്ങള്‍ പുതിയ തൊഴില്‍ കോഡ് നിര്‍ദേശിക്കുന്നു. തൊഴില്‍ സമയം ദിവസം 8 മണിക്കൂറായി തുടരുമ്പോള്‍ തന്നെ ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥയും ശ്രദ്ധിക്കണം. അതായത് കമ്പനികള്‍ക്ക് ജീവനക്കാര്‍ക്ക് മൂന്ന് ദിവസം അവധി നല്‍കാനും, നാല് മണിക്കൂര്‍ അധിക ജോലി ചെയ്യണമെന്ന് ആവശ്യപ്പെടാനും സാധിക്കും. പക്ഷെ വ്യക്തമായ ഓവര്‍ടൈം ക്രമീകരണങ്ങളും, അധിക ജോലിക്ക് പൂര്‍ണ്ണ നഷ്ടപരിഹാരവും കോഡ് നിര്‍ദേശിക്കുന്നു.

അവകാശങ്ങള്‍ ഏറെ
പുതിയ നിയമനങ്ങളില്‍ തൊഴിലുടമ നിര്‍ബന്ധമായും നിയമന ഓര്‍ഡര്‍ നല്‍കിയിരിക്കണം. ഇതില്‍ ജോലി, ജോലിയുടെ തരം, വേതനം തുടങ്ങി ജോലിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കണം. തുല്യ ജോലിക്ക് തുല്യ വേതനം എന്ന വ്യവസ്ഥ ശക്തിപ്പെടുത്തി. അതായത് ഓരേ ജോലിക്ക് ഇനി മുതല്‍ പുരുഷന്‍മാര്‍ക്കും, സ്ത്രീകള്‍ക്കും ഓരേ ശമ്പളമായിരിക്കും. കൂടാതെ ഗ്രാറ്റുവിറ്റി യോഗ്യത 5 വർഷത്തിൽ നിന്ന് 1 വർഷമാക്കി കുറയ്ക്കുകയും ചെയ്തു.
സൗജന്യ ആരോഗ്യ പരിശോധന
40 വയസിനു മുകളിലുള്ള ജീവനക്കാര്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന പുതിയ ലേബര്‍ കോഡ് നിര്‍ദേശിക്കുന്നു. തൊഴിലാളികളുടെ ആരോഗ്യവും, സുരക്ഷയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റുകളിലും ഇനി ജോലി ചെയ്യാം. പക്ഷെ ഇത് അവരുടെ പൂര്‍ണ്ണ സമ്മതവും, സുരക്ഷയും ഉറപ്പാക്കി വേണം. തൊഴിലുടമ നിര്‍ബന്ധിക്കാന്‍ പാടില്ല.
സാമൂഹിക സുരക്ഷ

2026 മാര്‍ച്ചോടെ 100 കോടി ആളുകളെ സാമൂഹിക സുരക്ഷാ പരിരക്ഷയയ്ക്ക് കീഴില്‍ അണിനിരത്താന്‍ സര്‍ക്കാര്‍ പുതിയ തൊഴില്‍ കോഡിലൂടെ ലക്ഷ്യം വയ്ക്കുന്നു. നിലവില്‍ ഈ സംഖ്യ ഏകദേശം 94 കോടിയാണ്. 2015 ലെ കണക്കുകള്‍ പ്രകാരം 19% തൊഴിലാളികള്‍ക്കു മാത്രമേ സാമൂഹിക സുരക്ഷ പരിധി ലഭിച്ചിരിന്നുള്ളൂ. എന്നാല്‍ 2025 ല്‍ ഇത് 64% ആയി ഉയരുമെന്ന് സര്‍ക്കാര്‍ വിലയിരുത്തപ്പെടുന്നു.

രാജ്യത്തെ തൊഴില്‍ ‘കണ്‍കറന്റ് ലിസ്റ്റില്‍’ ഉള്‍പ്പെടുന്നതിനാല്‍ പുതിയ കോഡ് നടപ്പിലാക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അതത് തലങ്ങളില്‍ നിയമങ്ങള്‍ ഉറപ്പാക്കേണ്ടി വരും. ഈ നടപടികള്‍ പൂര്‍ണമായ ശേഷം മാത്രമേ പുതിയ തൊഴില്‍ കോഡുകള്‍ രാജ്യത്തുടനീളം ഒരേസമയം നടപ്പിലാക്കാന്‍ സാധിക്കൂ. കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന ഒരു വെല്ലുവിളിയും ഇതുതന്നെ.

Top News from last week.

Latest News

More from this section