ഇറാൻ യുദ്ധത്തിനിടയിൽ ആദ്യമായി പ്രധാനമന്ത്രി മോദിയെ വിളിച്ച് ട്രംപ്

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സുപ്രധാന വാർത്തകൾ പുറത്തുവരുന്നു. ഫെബ്രുവരി 28 ന് ഇറാനെതിരായ ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങൾക്ക് ശേഷം ആദ്യമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ ഈ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു.

മിഡിൽ ഈസ്റ്റിലെ നിലവിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. കൂടാതെ, ഹോർമുസ് കടലിടുക്ക് തുറന്നിടുന്നതിനെക്കുറിച്ചും രണ്ട് രാഷ്ട്രത്തലവന്മാരും ചർച്ച ചെയ്തു.”പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. ഹോർമുസ് കടലിടുക്ക് തുറന്നിടേണ്ടതിന്റെ പ്രാധാന്യം ഉൾപ്പെടെ മിഡിൽ ഈസ്റ്റിലെ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു,” എന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്‌സിൽ എഴുതി

Top News from last week.

Latest News

More from this section