ട്രംപിന്റേത് കുറ്റസമ്മതം; ‘കടൽക്കൊള്ള’ പരാമർശത്തിൽ യു.എൻ ഇടപെടണമെന്ന് ഇറാൻ

ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധം നടപ്പിലാക്കുന്ന യുഎസ് നാവിക നടപടികളെ വെള്ളിയാഴ്ച ട്രംപ് വിശേഷിപ്പിച്ചത് 'കടൽക്കൊള്ളക്കാരെ പോലെ' എന്നാണ്.
അമേരിക്കൻ നാവികസേന ഇറാനിയൻ കപ്പലുകൾക്കെതിരെ നടത്തുന്ന നീക്കങ്ങളെ

നടത്തിയ പ്രസ്താവന കുറ്റകൃത്യം നേരിട്ട് സമ്മതിക്കുന്നതിന് തുല്യമാണെന്ന് ഇറാൻ ആരോപിച്ചു. വിഷയത്തിൽ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ട്രംപിന്റെ പരാമർശങ്ങൾ കടലിലെ നിയമവിരുദ്ധമായ പെരുമാറ്റത്തെ പരസ്യമായി അംഗീകരിക്കുന്നതിന് തുല്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഖായ് പറഞ്ഞു.

“ഇറാനിയൻ കപ്പലുകൾ നിയമവിരുദ്ധമായി പിടിച്ചെടുത്തതിനെ കടൽക്കൊള്ള എന്ന് അമേരിക്കൻ പ്രസിഡന്റ് പരസ്യമായി വിശേഷിപ്പിച്ചു, ഞങ്ങൾ കടൽക്കൊള്ളക്കാരെ പോലെ പ്രവർത്തിക്കുന്നുവെന്നാണ് ധിക്കാരപൂർവ്വം അദ്ദേഹം വീമ്പിളക്കിയത്,” ബഖായ് പ്രസ്താവനയിൽ പറഞ്ഞു. ഇത് വാക്കാലുള്ള വീഴ്ചയല്ലെന്നും അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിനെതിരായ അവരുടെ നടപടികളുടെ ക്രിമിനൽ സ്വഭാവത്തിന്റെ നേരിട്ടുള്ളതും നിന്ദ്യവുമായ സമ്മതമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതിനെ സാധാരണവൽക്കരിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയണമെന്ന് അദ്ദേഹം ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനോടും അംഗരാജ്യങ്ങളോടും അഭ്യർത്ഥിച്ചു.ട്രംപിന്റെ പരാമർശങ്ങൾ നിരവധി കോണുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്, ഇറാനിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നതുൾപ്പെടെയുള്ള യുദ്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളെക്കുറിച്ചുള്ള മുൻ വിവാദങ്ങൾക്ക് ഇത് ആക്കം കൂട്ടി. സംഘർഷത്തിനിടയിലെ ചില നടപടികളുടെ നിയമസാധുതയെക്കുറിച്ച് ചില യുഎസ് വിദഗ്ധരും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.

Top News from last week.

Latest News

More from this section