പാകിസ്ഥാനെ പരസ്യമായി പിന്തുണച്ച തുർക്കിയും അസർബൈജാനും നൽകിയത് വലിയ വില! സകല മേഖലയിലും തിരിച്ചടി

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് ഏഴിന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളെ ലക്ഷ്യം വച്ചായിരുന്നു ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയത്. ഭീകര കേന്ദ്രങ്ങൾക്കെതിരായ ആക്രമണമെങ്കിളും പാകിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തിയിരുന്നു. തുർക്കിയുമായും അസർബൈജാനുമായും ഉള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങളെയും ഇന്ത്യ-പാക് സംഘർഷം ബാധിച്ചിരിക്കുന്നു. തൂർക്കിയും അസർബൈജാനും പരസ്യമായി പാകിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. എന്നാൽ അന്ന് ചെയ്തതിന്റെ ഫലം ഇന്ന് അനുഭവിക്കുകയാണ് ഇരു രാജ്യങ്ങളും. ഇപ്പോൾ വ്യാപാരം, ടൂറിസം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയിലെല്ലാം വലിയ തിരിച്ചടിയാണ് തുർക്കിക്കും അസർബൈജാനും നേരിടുന്നത്.

തുർക്കിയും അസർബൈജാനും ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ നടപടികളെ പരസ്യമായി വിമർശിച്ചിരുന്നു. പാകിസ്ഥാൻ തോറ്റ് പിന്മാറിയ ആക്രമണങ്ങൾക്ക് തുർക്കി ഡ്രോണുകൾ നൽകി സഹായിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വെടിനിർത്തൽ കരാറിന് പിന്നാലെ അധികം വൈകാതെ തന്നെ ഇരു രാജ്യങ്ങൾക്കും വലിയ തിരിച്ചടികൾ കിട്ടിത്തുടങ്ങി. തുർക്കി ഉൽപ്പന്നങ്ങളുടെയും ടൂറിസത്തിന്റെയും ബഹിഷ്‌കരണ ആഹ്വാനങ്ങൾ ഇന്ത്യൻ സോഷ്യൽ മീഡിയയിൽവലിയ പ്രചാരം നേടി. ഈസ്‌മൈട്രിപ്പ്, ഇക്‌സിഗോ പോലുള്ള യാത്രാ പ്ലാറ്റ്ഫോമുകൾ ഈ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കെതിരെ മുന്നറിയിപ്പ് നൽകി. ആപ്പിൾ, മാർബിൾ തുടങ്ങിയ തുർക്കി സാധനങ്ങളുടെ ഇറക്കുമതി ഇന്ത്യൻ വ്യാപാരികൾ കുറയ്ക്കാനും തുടങ്ങി.
കഴിഞ്ഞ ആഴ്ചയിൽ ട്രെൻഡിൽ ഇന്ത്യൻ യാത്രക്കാർ ശക്തമായ വികാരമാണ് കാണിക്കുന്നത്. അസർബൈജാനിലേക്കും തുർക്കിയിലേക്കും ഉള്ള ബുക്കിംഗുകൾ 60ശതമാനം കുറഞ്ഞു. അതേസമയം 250 ശതമാനമാണ് പേർ യാത്ര റദ്ദാക്കുന്നവരുടെ കണക്ക്. രാജ്യത്തോടും സായുധസേനയോടും ഒപ്പമുള്ള ശക്തമായ വികാരത്തെ ഞങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നു. അസർബൈജാനിലേക്കും തുർക്കിയിലേക്കും ഉള്ള എല്ലാ അനാവശ്യ യാത്രകളും ഒഴിവാക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു. ഇവിടങ്ങളിലേക്കുള്ള ടൂറിസത്തെ നിരുത്സാഹപ്പെടുത്താൻ ഞങ്ങളുടെ പ്ലാറ്റ്ഫോമിലെ എല്ലാ പ്രമോഷനുകളും ഓഫറുകളും നിർത്തിവച്ചിട്ടുണ്ടെന്നും മേക്ക് മൈ ട്രിപ് വക്താവ് അറിയിച്ചു.

ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നല്ലെങ്കിലും, തുർക്കിയും അസർബൈജാനും സ്ഥിരമായ വ്യാപാര പ്രവർത്തനങ്ങളിൽ ഇന്ത്യയും ഭാഗമാണ്.

തുർക്കിയുമായുള്ള വ്യാപാരം

കയറ്റുമതി: 5.2 ബില്യൺ ഡോളർ (ഏപ്രിൽ-ഫെബ്രുവരി 2024-25)
പ്രധാന ഉൽപ്പന്നങ്ങൾ: ധാതു ഇന്ധനങ്ങൾ, ഇലക്ട്രിക്കൽ യന്ത്രങ്ങൾ, ഓട്ടോ പാർട്‌സ്, രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ, ഇരുമ്പ്, ഉരുക്ക്.
ഇറക്കുമതി: 2.84 ബില്യൺ ഡോളർ (ഏപ്രിൽ-ഫെബ്രുവരി 2024-25)
പ്രധാന ഉൽപ്പന്നങ്ങൾ: മാർബിൾ, ആപ്പിൾ, സ്വർണ്ണം, പച്ചക്കറികൾ, ധാതു എണ്ണ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്.

1970 കളിലും 1980 കളിലും പഴക്കമുള്ള ദീർഘകാല സാമ്പത്തിക സഹകരണ കരാറുകളുമുണ്ട് തൂർക്കിക്ക്. 1973 ൽ ഒരു ഉഭയകക്ഷി വ്യാപാര കരാർ ഒപ്പുവച്ചു. ഒരു ദശാബ്ദത്തിനുശേഷം, 1983 ൽ, ഇരു രാജ്യങ്ങളും ഇന്ത്യ-തുർക്കി സംയുക്ത സാമ്പത്തിക, സാങ്കേതിക സഹകരണ കമ്മീഷനും സ്ഥാപിച്ചു.

അസർബൈജാനുമായുള്ള വ്യാപാരം

കയറ്റുമതി: 86.07 മില്യൺ ഡോളർ (ഏപ്രിൽ-ഫെബ്രുവരി 2024-25)
പ്രധാന ഉൽപ്പന്നങ്ങൾ: പുകയില, ചായ, കാപ്പി, ധാന്യങ്ങൾ, രാസവസ്തുക്കൾ, സെറാമിക്‌സ്, റബ്ബർ, പ്ലാസ്റ്റിക്.
ഇറക്കുമതി: 1.93 മില്യൺ ഡോളർ (ഏപ്രിൽ-ഫെബ്രുവരി 2024-25)
പ്രധാന ഉൽപ്പന്നങ്ങൾ: മൃഗങ്ങളുടെ തീറ്റ, രാസവസ്തുക്കൾ, അവശ്യ എണ്ണകൾ, തുകൽ.
ഇന്ത്യ അസർബൈജാനി ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നു, 2023 ൽ എണ്ണ കയറ്റുമതിയുടെ മൂന്നാമത്തെ വലിയ ലക്ഷ്യസ്ഥാനമായിരുന്നു.

ഇന്ത്യയിലെ എല്ലാ വ്യാപാരികളുടെയും കോൺഫെഡറേഷൻ (CAIT) ഇന്ത്യൻ വ്യാപാരികളോടും പൗരന്മാരോടും തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള യാത്ര പൂർണ്ണമായും ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ സംഘർഷങ്ങൾ തുടരുകയാണെങ്കിൽ, ആഴത്തിലുള്ള സാമ്പത്തിക വിച്ഛേദനം – പ്രത്യേകിച്ച് ടൂറിസം, ഉപഭോക്തൃ ഇറക്കുമതി പോലുള്ള മേഖലകളിൽ – ഇന്ത്യ പിന്തുടർന്നേക്കാം.

Top News from last week.

Latest News

More from this section