ഇറാനെതിരെയുള്ള ആക്രമണത്തിന് ബ്രിട്ടീഷ് വ്യോമതാവളം വിട്ടുനൽകില്ലെന്ന് യുകെ; ട്രംപിൻ്റെ ആവശ്യം തള്ളി കെയർർ സ്റ്റാർമർ സർക്കാർ

ഇറാനെതിരായ സൈനിക നീക്കത്തിനായി തങ്ങളുടെ വ്യോമതാവളങ്ങൾ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അപേക്ഷ ബ്രിട്ടീഷ് സർക്കാർ നിരസിച്ചു. ബ്രിട്ടന്റെ ഈ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് കൈമാറാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നീക്കം അതീവ പ്രാധാന്യമർഹിക്കുന്നു.

സ്വിൻഡണിന് സമീപമുള്ള ആർഎഎഫ് ഫെയർഫോർഡ് (RAF Fairford) എന്ന വ്യോമതാവളത്തിൽ നിന്ന് ദീർഘദൂര ബോംബിംഗ് പ്രവർത്തനങ്ങൾ നടത്താനാണ് അമേരിക്ക അനുമതി തേടിയത്. എന്നാൽ ഇറാനെതിരെയുള്ള മുൻകൂർ ആക്രമണങ്ങളിൽ (Pre-emptive attacks) പങ്കാളികളാകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കെയർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സർക്കാർ ഈ ആവശ്യം തള്ളിയത്. മിഡിൽ ഈസ്റ്റിൽ സൈനിക വിന്യാസം ശക്തമാക്കുന്ന വാഷിംഗ്ടൺ, ഇറാനെതിരെയുള്ള വിവിധ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്.ഈ തർക്കം ഇപ്പോൾ ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാർഷ്യയിലുള്ള സംയുക്ത സൈനിക താവളത്തിന്റെ ഭാവിയിലേക്കും നീണ്ടിരിക്കുകയാണ്. ദീർഘദൂര സൈനിക നീക്കങ്ങൾക്ക് ഈ താവളം അത്യാവശ്യമാണെന്ന് അമേരിക്ക കരുതുന്നു.

Top News from last week.

Latest News

More from this section