മുഖ്യമന്ത്രി വി. ഡി. സതീശന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്! പുനർജനി കേസ് ഫയലുകൾ മടക്കി!

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി. ഡി. സതീശനെതിരെ നിലനിന്നിരുന്ന ആരോപണങ്ങളിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിലെ അന്വേഷണം പൂർണ്ണമായും നിർത്തിവെച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു വി. ഡി. സതീശനെതിരെയുള്ള വിജിലൻസ് നടപടികൾ ആരംഭിച്ചത്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന മണപ്പാട്ട് ഫൗണ്ടേഷൻ വഴിയെത്തിയ തുകയിൽ വി. ഡി. സതീശന് ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തമുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.

നേരത്തെ ഈ വിഷയം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് വിടാൻ എൽഡിഎഫ് സർക്കാർ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ കേസ് പൂർണ്ണമായും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതായിരുന്നുവെന്നും മുൻപ് തന്നെ തെളിവുകളില്ലെന്ന് വ്യക്തമായ വിഷയത്തിൽ പുനരന്വേഷണം നടത്തിയിട്ടും ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിഞ്ഞതായും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Top News from last week.

Latest News

More from this section