എണ്ണവിലയിലെ കുതിച്ചുചാട്ടത്തിന് അന്ത്യമാകുമോ? ലോകത്തിന് ആശ്വാസമേകി ട്രംപിന്റെ നിർണായക നീക്കം!

അമേരിക്കയും ഇറാനും തമ്മിൽ ഒരു സമാധാന കരാറിന് വളരെ അടുത്തെത്തിയിരിക്കുകയാണെന്നും ഞായറാഴ്ചയോടെ ഇതിൽ വലിയൊരു തീരുമാനം ഉണ്ടായേക്കുമെന്നും ട്രംപ് സൂചന നൽകി.കുറച്ച് കാലമായി ക്രൂഡ് ഓയിൽ വില ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ അതിന്റെ വിലയിൽ കുത്തനെയുള്ള വർദ്ധനവ് ഉണ്ടാകുമെന്നും ഇത് ആഗോള പണപ്പെരുപ്പ തരംഗത്തിന് പോലും കാരണയോക്കുമെന്നും പല വിദഗ്ധരും പ്രവചിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ആഴ്ച എണ്ണവില വൈകാതെ തന്നെ കുത്തനെ ഇടിയുമെന്ന്

പ്രവചിച്ചിരുന്നു.

ഇപ്പോൾ ട്രംപ് നടത്തിയ പുതിയ പ്രസ്താവന അദ്ദേഹത്തിന്റെ പ്രവചനങ്ങൾ സത്യമാകാൻ പോകുന്നു എന്ന സൂചനയാണ് നൽകുന്നത്. ഇത് എണ്ണവിലയിൽ വലിയ ആശ്വാസം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിൽ ഒരു സമാധാന കരാറിന് വളരെ അടുത്തെത്തിയിരിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചു. ഞായറാഴ്ചയോടെ ഇതിൽ വലിയൊരു തീരുമാനം ഉണ്ടായേക്കുമെന്നും ട്രംപ് സൂചന നൽകി. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലായി തന്നെ തുടരുകയാണ്.

ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച ക്രൂഡ് ഓയിൽ വിലയിൽ നേരത്തെയുള്ള ഇടിവിന്റെ സൂചനകൾ നൽകിയിരുന്നു. എണ്ണവില ഉടൻ തന്നെ ഇടിയുമെന്നാണ് അദ്ദേഹം പ്രവചിച്ചത്. ഇറാന്റെ കൈവശം വൻതോതിൽ എണ്ണശേഖരമുണ്ടെന്നും ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ യുദ്ധം കാരണമാണ് എണ്ണവില കുതിച്ചുയരുന്നത്.

“ഇറാൻ അമേരിക്കയുമായി ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ട്. ഇത് സംഭവിക്കുകയാണെങ്കിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വൈകാതെ തന്നെ വലിയ തോതിൽ ഇടിയും. ഇറാനിൽ അത്രയധികം എണ്ണശേഖരമുണ്ട്, അതിന്റെ ഫലമായി എണ്ണവില കുത്തനെ കുറയുന്നത് നിങ്ങൾക്ക് കാണാം,” ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ മുൻ നിലപാടും പുതിയ പ്രസ്താവനയും

ട്രംപ് മുൻപ് ഒരു യുദ്ധത്തിനുള്ള സാധ്യതയെ കുറിച്ച് സൂചന നൽകിയിരുന്നു, എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ അദ്ദേഹം വളരെ നിർണായകമായ ഒരു പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. ശനിയാഴ്ച അദ്ദേഹം പറഞ്ഞത് അമേരിക്കയും ഇറാനും സമാധാന കരാറിനോട് വളരെ അടുത്തിരിക്കുന്നു എന്നാണ്. അതേസമയം, ഇറാനെതിരെ സൈനിക നടപടി പുനരാരംഭിക്കണമോ എന്ന കാര്യത്തിലുള്ള തീരുമാനം ഞായറാഴ്ച ഉണ്ടായേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.

എന്നിരുന്നാലും, അമേരിക്കയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു കരാറിൽ മാത്രമേ ഒപ്പുവെക്കൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തുറക്കൽ, വിദേശ ബാങ്കുകളിലുള്ള ഇറാനിയൻ ആസ്തികൾ മരവിപ്പിക്കൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉപദേഷ്ടാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഇറാന്റെ പുതിയ നിർദ്ദേശം അവലോകനം ചെയ്യുമെന്നും തുടർന്ന് യുദ്ധം പുനരാരംഭിക്കണമോ എന്ന് തീരുമാനിക്കുമെന്നും ട്രംപ് പറഞ്ഞു.

ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ

ആഗോള പ്രതസന്ധികളെ തുടർന്ന് കുതിച്ചുയർന്ന ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിലവിൽ ലോകം. അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിച്ചതോടെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക മുതൽ ബ്രിട്ടൻ, ഇന്ത്യ വരെയുള്ള രാജ്യങ്ങളിൽ ഇത് വലിയ ആഘാതമുണ്ടാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെല്ലാം പെട്രോൾ, ഡീസൽ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. അമേരിക്കയിൽ തന്നെ ഇന്ധനവില ഇപ്പോൾ ഉയർന്ന നിലയിലാണ്.

Top News from last week.

Latest News

More from this section